Friday 27 December 2013

ഞങ്ങളുടെ ഒരു ഉത്സവ യാത്ര.


 ഇന്നലെ ഞാനും ആശയും കൂടി കവിയൂർ അമ്പലത്തിൽ പോയി. അവിടെ ഉത്സവം ആയിരുന്നു.ഞങ്ങൾ ബൈക്ക് നു ആയിരുന്നു പോയത്.ഒത്തിരി കാലം ആയി ബൈക്ക് ഇൽ ഒരു ലോങ്ങ്‌ ട്രിപ്പ്‌ പോയിട്ട്. മണർകാട്, പുതുപ്പള്ളി വഴി പോയത് കൊണ്ട് വഴി നല്ലതായിരുന്നു. അമ്പലത്തിൽ വെളിയിൽ എഴുന്നള്ളിക്കുന്നത് കാണുന്നതിനു വേണ്ടി ആയിരുന്നു ഞങ്ങൾ പോയത്. പിന്നെ വേല കളിയും കണ്ടു.

ചെറിയ രീതിയിൽ തണുപ്പുള്ള അന്തരീക്ഷം ആയിരുന്നു പോയ വഴിയിൽ എല്ലാം. ഒത്തിരി നാൾ കൂടി ലോങ്ങ്‌ ട്രിപ്പ്‌ ഓടിക്കുന്നത് കൊണ്ട് എനിക്ക് ചെറിയ മടി ഉണ്ടായിരുന്നു. പോകുന്ന വഴി അവളുടെ ഒരു ഫ്രണ്ട് ഇന്റെ വീട്ടിൽ കയറി. അദ്ദേഹം കൊടക് മഹിന്ദ്ര ബാങ്കിൽ മാനേജർ പോസ്റ്റിൽ ജോലി ചെയ്യുന്ന ആൾ ആയിരുന്നു. നടക്കൽ എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിന്റെ വീട്. ഒന്ന് രണ്ട് പേരോട് വഴി ചോദിച്ചു വീട് കണ്ടെത്തി.

ഞങ്ങൾ അവിടെ ചെന്നപ്പോൾ അദ്ദേഹം അവിടെ ഇല്ലായിരുന്നു. മകൻ വന്നു ഗേറ്റ് തുറന്നു തന്നു. അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഇറങ്ങി വന്നു ഞങ്ങളെ അകത്തേക്ക് കൂട്ടികൊണ്ട് പോയി. ചേട്ടൻ പറഞ്ഞായിരുന്നു നിങ്ങൾ ഇപ്പോൾ വരുമെന്ന്......

അവർക്ക് രണ്ടു കുട്ടികൾ ഉണ്ട്. ഒരു ആണും മറ്റേതു പെണ്ണും. നല്ല മര്യാദ ഉള്ള കുട്ടികൾ. ഇങ്ങനെ ഓരോന്ന് സംസാരിച്ചിരുന്നപ്പോൾ അദ്ദേഹം വന്നു. പിന്നെ കുറെ നേരം ജോലിയെ കുറിച്ചും മറ്റും സംസാരിച്ചു കൊണ്ടിരുന്നു.

എന്റെ ഭാര്യ ആശ കുറച്ചു നാൾ കൊടക് മഹിന്ദ്ര ബാങ്കിൽ ജോലിക്ക് പോയിരുന്നു. അതിനു ശേഷം പ്രേഗ്നെന്റ്റ് ആയപ്പോൾ ജോലി നിർത്തിയിരുന്നു. പക്ഷെ കുറച്ചു നാൾ കൂടി നിന്നിരുന്നെങ്കിൽ ബാങ്കിന്റെ സ്റ്റാഫ്‌ ആയേനെ ........... അതിനെ കുറിച്ചൊക്കെ അദ്ദേഹം സംസാരിച്ചു. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്ന് ഞാൻ പറഞ്ഞു.

അപ്പോഴേക്കും ചേച്ചി കാപ്പിയും, കേക്ക് ഉം ആയിട്ടു വന്നു. പിന്നെ അവരുമായി കുറെ സമയം സംസാരിച്ചു. പറഞ്ഞു പിടിച്ചു വന്നപ്പോൾ എന്റെ ഭാര്യയുമായി അവർക്ക് അകന്ന ബന്ധം ഉണ്ട്. ചേച്ചി ഒരു സ്കൂൾ ടീച്ചർ ആണ് കൂടാതെ വീട്ടിൽ 40 ഓളം കുട്ടികൾക്ക് ട്യുഷൻ എടുക്കുന്നുണ്ട്.

കുട്ടികൾ 5 ലും 9 തിലും പഠിക്കുന്നു. സമയം പോയത് കൊണ്ട് 6 മണി ആയപ്പോൾ ഞങ്ങൾ അവരോടു വിട പറഞ്ഞു അമ്പലത്തിലേക്ക് പോയി. അവിടെ ചെന്നപ്പോൾ സാധാരണ നല്ല തിരക്ക് കാണേണ്ടതാണ്. പക്ഷെ ആളുകൾ തീരെ കുറവായിരുന്നു. തിരക്ക് പേടിച്ചാണ് ഞാൻ കാർ എടുക്കാതെ ബൈക്ക് ഇൽ പോന്നത്.

എല്ലാം കഴിഞ്ഞതിനു ശേഷം 9 മണി ആയപ്പോൾ ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തി. ഇപ്പോൾ ആളുകൾക്ക് അമ്പലവും ഉത്സവവും ഒന്നും അത്ര കാര്യം ഇല്ല. ചിന്തികടയിൽ ഒന്നും കാര്യമായ കച്ചവടം കണ്ടില്ല. കാലത്തിന്റെ ഒരു പോക്കെ ................


Sunday 22 December 2013

ബേബി ചേട്ടൻ.


1993 ഇൽ ഞാൻ ആദ്യമായി ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനി യിൽ ചെന്നപ്പോഴാണ് ബേബി ചേട്ടനെ കാണുന്നത്. ഏകദേശം 6 അടിയോളം ഉയരവും ഒത്ത ശരീരവും ഉള്ള ഒരു മനുഷ്യനാണ് ബേബി ചേട്ടൻ. ചെന്ന ദിവസം പുള്ളിക്കാരൻ അവിടെ ഉണ്ടായിരുന്നു. അപ്പോൾ എനിക്ക് ഇത് ആരാണ് എന്ന് മനസിലായില്ല. എന്നെ വന്നു പരിചയപെട്ടു, എന്റെ പേര് ബേബി, ഞാൻ ഒരു എൽ ഐ സീ എജെന്റ് ആണ് എന്ന് പറഞ്ഞു. വാ തോരാതെ സംസാരിക്കുന്ന ഒരാളായിരുന്നു. എന്നോടും പറഞ്ഞു ഒരു പോളിസി എടുക്കണം. ജീവിതത്തിൽ കുറച്ചു പൈസ മിച്ചം പിടിക്കണം എന്നൊക്കെ ....

അപ്പൊ ഞാൻ പറഞ്ഞു ചേട്ടാ ...ഞാൻ ജോലിക്ക് വന്നതേ ഉള്ളു ഇത് വരെ എത്ര രൂപ ശമ്പളം കിട്ടും എന്ന് പോലും എനിക്കറിയില്ല. അപ്പോൾ ചേട്ടൻ പറഞ്ഞു കുഴപ്പമില്ല പതുക്കെ മതി ഞാൻ പറഞ്ഞന്നേ ഉള്ളു. അതിനു ശേഷം ഞാൻ ഒരു പോളിസി വാങ്ങി.

അവിടെ എല്ലാവരെയും കൊണ്ട് പോളിസി എടുപ്പിച്ചിട്ടുണ്ട്. എപ്പോഴും ഒരു യുണിഫോം ടൈപ്പ് ഡ്രസ്സ്‌ ആണ് ധരിക്കുന്നത്. ആളൊരു ക്രിസ്തീയ മത വിശ്വാസി ആയിരുന്നു. എല്ലാ കാര്യങ്ങളെയും കുറിച്ച് നല്ല അറിവ് ഉള്ള ഒരു വ്യക്തി ആണ്.

അദ്ദേഹത്തിന് രണ്ടു കുട്ടികൾ ആണ്. ഒരു ആണും മറ്റേതു പെണ്ണും. അവർ നഴ്സിംഗ് പഠിക്കുന്നു. വൈഫ്‌ ജോലി ഒന്നും ഇല്ല. അങ്ങനെ ഇരിക്കുമ്പോൾ ആണ് ബേബി ചേട്ടൻ പെന്തകൊസിൽ ചേരുന്നത്. എങ്ങനെ ആണ് അതിൽ വന്നു പെട്ടത് എന്ന് എനിക്കറിയില്ല. ആദ്യം ഞാൻ വിചാരിച്ചത് ഒത്തിരി ആളുകളെ കൊണ്ട് പോളിസി എടുപ്പിക്കാൻ വേണ്ടി ആയിരിക്കും അങ്ങനെ ചെയ്തത് എന്നാണ്. പിന്നെ എനിക്ക് സംസാരത്തിൽ നിന്നും അതൊന്നും അല്ല എന്ന് മനസിലായി.

അത് കഴിഞ്ഞു എപ്പോൾ ഓഫീസിൽ വന്നാലും അവിടെ ഉള്ള ആളുകൾക്ക് ഓരോ ഉപദേശങ്ങൾ കൊടുക്കുമായിരുന്നു. പലപ്പോഴും പലരുമായി സംവാദങ്ങൾ വരെ നടത്തുമായിരുന്നു. പള്ളിയിൽ പോകരുത്. അതൊക്കെ ശുദ്ധ അസംബന്ധം ആണ് എന്നൊക്കെ പറയും. അതുകൊണ്ട് ആളുകൾ ഇങ്ങേരെ കാണുമ്പോൾ ഓടി ഒളിക്കും.

എനിക്ക് പക്ഷെ ചേട്ടനെ വലിയ കാര്യമായിരുന്നു. അങ്ങേരുമായി കുറച്ചു സമയം സംസാരിക്കുമ്പോൾ മനസിന്‌ ഒരു ശാന്തത വന്നു ചേരുന്നത് പോലെ എനിക്ക് തോന്നുമായിരുന്നു. പക്ഷെ എനിക്ക് മതം മാറാൻ ഒന്നും പരിപാടി ഇല്ല.

ഒരു ദിവസം ഞാനും ആശയും കൂടി ചേട്ടന്റെ വീട്ടിൽ പോയിരുന്നു. വളരെ നല്ല സ്വീകരണമാണ് ഞങ്ങൾക്ക്  കിട്ടിയത്. ഒത്തിരി നേരം പല കാര്യങ്ങളെയും കുറിച്ച് സംസാരിച്ചു. അവസാനം അവിടുന്ന് ഒരു ചക്കയും വാങ്ങി ആണ് തിരിച്ചു പോന്നത്.

ഇപ്പോൾ ഈ കഴിഞ്ഞ ദിവസം എനിക്ക് രൂപ യിക്ക് വളരെ അത്യാവിശ്യം വന്നപ്പോൾ ബേബി ചേട്ടനെ വിളിച്ചു പോളിസികൾ സറണ്ടർ ചെയ്യുന്നതിനെ കുറിച്ച് സംസാരിച്ചു. അപ്പോൾ എന്നോടും പറഞ്ഞു അവരുടെ പ്രാർഥനയിൽ ആശയും ഒത്തു വന്നു പങ്കാളി ആകാൻ. അവർ ഇവിടെ ഇല്ലാത്തതു കൊണ്ട് ഞാൻ ചെല്ലാം എന്ന് സമ്മതിച്ചു ഇന്നു പോയി കേട്ടു . ഒരു ഹാളിൽ കുറച്ചു ആളുകൾ  ഒന്നിച്ചു കൂടി ഇരുന്നു ഈശോ യുടെ പാട്ടുകൾ പാടുന്നു. ഇടക്ക് അവർ കൈ കൊട്ടുന്നുമുണ്ട്.

ബേബി ചേട്ടൻ ആണ് മൈക്കിൽ കൂടി അവർക്ക് സുവിശേഷം പറഞ്ഞു കൊടുക്കുന്നത്. എനിക്ക് വലിയ് ഭക്തി ഒന്നും തോന്നിയില്ല.എല്ലാ മതക്കാരും അവരുടെ രീതിയിൽ അല്ലെ പ്രർധിക്കുന്നതു. ഇതിൽ വലിയ പ്രത്യേകത ഒന്നും ഇല്ല. ഇടക്ക് പറയുന്നുണ്ട് ബാക്കി മതക്കാരും ഇതിൽ ചേരണം എന്നൊക്കെ. ..... ഇടക്ക് കുറച്ചു ആളുകളെ വിളിച്ചു സ്റ്റേജിൽ പരിചയ പെടുത്തുന്നു ഉണ്ടായിരുന്നു. അപ്പോൾ ഞാൻ വളരെ പേടിച്ചു ഇരിക്കുകയായിരുന്നു, ഇനി എന്നെ എങ്ങാനും വിളിക്കുമോ എന്നോർത്ത്. പക്ഷെ വിളിച്ചില്ല,

അതിനു ശേഷം കാപ്പി കുടിയും കേക്ക് ഉം കഴിച്ചു ഞാൻ പോരാൻ തുടങ്ങിയപ്പോൾ ബേബി ചേട്ടൻ പറഞ്ഞു എല്ലാവരെയും പരിചയപെട്ടിട്ട് പോകാം.അപ്പോൾ അതിൽ ഒരു അപ്പച്ചൻ ചോദിച്ചു ഇന്നു പുതിയതായി വന്ന ആളാണ് അല്ലെ എന്ന്, അതിനിടയിൽ ബേബി ചേട്ടൻ പ്രസങ്ങിച്ചപ്പോൾ ഒരു ഹിന്ദു മത വിശ്വാസി ഇന്ന് വന്നിട്ടുണ്ട് എന്ന് പറഞ്ഞു. എനിക്കൊരു വല്ലയിമ തോന്നി. ഏതായാലും അത് കഴിഞ്ഞപ്പോൾ തന്നെ ഞാൻ അവിടുന്ന് പിടി വിട്ടു.


Tuesday 10 December 2013

ഉപ്പാപ്പ

ഞങ്ങൾ പാറമ്പുഴയിൽ ആദ്യമായി ആറു കൊല്ലം മുൻപ് വാടക യിക്ക് താമസിക്കാൻ വന്നപ്പോഴാണ് ആദ്യമായി ഉപ്പാപ്പയെ കാണുന്നത്.ചന്ദ്രൻ എന്നാണ് ഈ ചേട്ടന്റെ ശരിക്കുള്ള പേര്. ഞങ്ങൾ അവിടെ സ്ഥലം മേടിച്ചു വീട് പണി തുടങ്ങിയപ്പോൾ ഇവരുടെ വീട്ടിൽ ആണ് സിമെന്റും പണി സാധനങ്ങളും വെച്ചിരുന്നത്.

വളരെ നല്ല ഒരു വ്യക്തി ആയിരുന്നു ഉപ്പാപ്പ.പക്ഷെ മിക്കവാറും എല്ലാ ദിവസവും വെള്ളമടിക്കും. വാട്ടർ വർക്സ്  ഇൽ ആയിരുന്നു ജോലി. അതുകൊണ്ട് പെൻഷൻ ഉണ്ട്. അത് കിട്ടിയാൽ വെള്ളമടി തുടങ്ങും. പക്ഷെ ആർക്കും ഒരു ഉപദ്രവവും  ഉണ്ടാക്കാറില്ല.

കാശെല്ലാം തീർന്നു കഴിയുമ്പോൾ വീട്ടിൽ വന്നു എന്റെ അമ്മയോടോ, ആശയോടോ പൈസ കടം മേടിച്ചു അടുത്തുള്ള ഷാപ്പിൽ പോയി വയറു നിറച്ചു കള്ള് കുടിക്കും.

ഒരു  അടി പൊളി ജീവിതമായിരുന്നു ഉപ്പപ്പയുടെത്.മക്കൾ രണ്ടു പേർ. പ്രതീഷ് ഉം പ്രതീപ് ഉം. രണ്ടു പേരും ജോലി ചെയ്തു ജീവിക്കുന്നു. കല്യാണവും കഴിഞ്ഞു കുട്ടികളും ഉണ്ട്.

അങ്ങനെ അടിച്ചു പൊളിച്ചു ജീവിക്കുന്നതിനിടയിലാണ് രണ്ടാഴ്ച മുൻപ് ഒരു വിശപ്പില്ലയിമയുടെ രൂപത്തിൽ മരണം അദ്ധേഹത്തെ സമീപിക്കുന്നത്. മെഡിക്കൽ കോളേജിൽ കൊണ്ട് പോയി ഡോക്ടറെ കാണിച്ചു. ഒരു സർജറി വേണം എന്ന് പറഞ്ഞു. അത് ചെയ്തു കഴിഞ്ഞപ്പോൾ മുതൽ ഓരോ കുഴപ്പങ്ങൾ കണ്ടു  തുടങ്ങി.സ്കാൻ ചെയ്തപ്പോൾ ലിവർ ന്റെ സ്ഥാനത്ത് ഒന്ന് മില്ല. അത് ചുരുങ്ങി ചെറുതായി പോയി. അമിതമായ മദ്യപാനം തന്നെ കാരണം.

അങ്ങനെ അവിടെ രണ്ടാഴ്ച കിടന്നു. അപ്പോഴേക്കും കിട്നിയും ജോലി നിർത്തി. അങ്ങനെ ഉപ്പാപ്പ ഈ ഭൂമിയിൽ നിന്നും യാത്രയായി. അത് കഴിഞ്ഞു ബോഡി വീട്ടിൽ കൊണ്ട് വന്നു.ധാരാളം ആളുകൾ കാണാൻ എത്തി കൊണ്ടിരുന്നു. ആളുകൾ നല്ല വണ്ണം സഹകരിച്ചു ബോഡി ദഹിപ്പിച്ചു.

അത് കഴിഞ്ഞു അവിടെയും ആളുകൾ വെള്ളമടി തുടങ്ങി. ഇത് ദുഃഖം കൊണ്ട് കഴിക്കുന്നതാണ് എന്നാണ് അവർ പറയുന്നത്. എത്ര കണ്ടാലും പഠിക്കില്ല എന്ന് വെച്ചാൽ എന്തു ചെയ്യും.